mbn

സുബൈര്‍ മങ്കടയുടെ കല്ലുവെച്ച നുണകള്‍

പിയ സുഹൃത്തുക്കളെ,

സുബൈര്‍ മങ്കടയുടെ കളവുകള്‍ കടലു കടന്ന്‍ യെമെന്‍ വരെ എത്തിയിരിക്കുന്നു. യെമെനിലെ സലഫി ഉലമാക്കള്‍ക്കെതിരെ കളവ് പറയാന്‍ മാത്രമായി ഇംഗ്ലണ്ടിലെ മങ്കടയായ അബുഖദീജയും കൂട്ടരും തുടങ്ങിയ ഹജൂരി വെബ് സൈറ്റിലോ അറഫാത്ത് എന്ന യെമനിയുടെ വഹ്’യയ്ന്‍ വെബ്സൈറ്റിലോ ഇല്ലാത്ത പുതിയ കളവാണ് സുബൈര്‍ മങ്കട കണ്ടെത്തിയിരിക്കുന്നത്.
ബിസ്മി (നമസ്കാരത്തില്‍)ഉറക്കെ ചൊല്ലുന്നവര്‍ മുഴുവന്‍ മുബ്തദിഉകള്‍ ആണെന്ന്‍ ഹജൂരി പറഞ്ഞുവത്രെ!
ഇതാണത്രേ അവരുടെ ഗുലുവ്വിന് ഒരു ഉദാഹരണം!
ഇബ്നു തയ്മിയ്യ റഹിമഹുല്ലാഹ്  പറഞ്ഞത് എത്ര സത്യം

” ജിന്നുകളില്‍ പെട്ട ശൈത്വാന്മാരുടെ അവസാനത്തെ തന്ത്രം വാസ്’വാസാണ് എന്നത് പോലെ മനുഷ്യന്മാരില്‍ പെട്ട പിശാചുകളുടെ അവസാനത്തെ അടവ് കളവാകുന്നു.”

സുബൈര്‍ മങ്കടയെ സൂക്ഷിക്കാനും അയാളില്‍ നിന്ന്‍ അകന്നു നില്‍ക്കാനും ഈ ഒരു പാതകം തന്നെ ധാരാളം. കാരണം ഒരു പച്ചക്കള്ളമാണ് ഇതില്‍ ഇയാള്‍ പറഞ്ഞതായി തെളിയുന്നത്.
ഇമാം മാലിക് റഹിമഹുല്ലാഹ് പറഞ്ഞു:

“നാല് തരം ആളുകളില്‍ നിന്ന്‍ ഇല്‍മ് സ്വീകരിക്കാന്‍ പാടില്ല….അതില്‍ ഒരാള്‍ കളവ് പറയുന്നവനാണ്!”

ഇമാം മുഖ്ബില്‍ റഹിമഹുല്ലാഹ് പറഞ്ഞത് എത്ര ശരി :

ഹിസ്ബികള്‍ കളവ് പറഞ്ഞിരിക്കും.”

Click Here To Download Video

Add a Comment

Your email address will not be published. Required fields are marked*